Posts

സ്ത്രീകളുടെ മയ്യിത് നിസ്കാരം

സ്ത്രീകളുടെ മയ്യിത്ത് നമസ്ക‌ാരം ✍️ യു. ജഅ്ഫറലി മുഈനി പുല്ലൂർ എം.ഡി        ശഹീദല്ലാത്ത ഏതു മുസ്‌ലിം മയ്യിത്തിന്റെ മേലിലും നിസ്‌കരിക്കലും മറ്റു കർമ്മങ്ങൾ ചെയ്യലും ഫർളു കിഫായ(സാമൂഹ്യ ബാദ്ധ്യത)യാണ്. ഇത് ഇജമാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണ്. മരണവിവരമറിഞ്ഞവരോ വീഴ്‌ച കാരണം അറിയാത്തവരോ ആയ മുഴുവൻ മുകല്ലഫുകളുടെ മേലിലും ഈ ബാദ്ധ്യതയുണ്ട്. കുടുംബക്കാർ-അന്യർ, ആൺ-പെൺ, നാട്ടുകാർ-മറുനാട്ടുകാർ തുടങ്ങിയ വ്യത്യാസങ്ങളൊന്നുമില്ല. (തുഹ്‌ഫ: ശർവാനി 3-98).        എന്നാൽ നിസ്കാരം നടക്കുന്ന നാട്ടിലോ അതിലേക്കു ചേർക്കപ്പെടുന്ന സ്ഥലത്തോ, നിസ്കരിച്ചാൽ ഖളാഅ് വീട്ടേണ്ടതില്ലാത്ത പുരുഷന്മാരുള്ളപ്പോൾ സ്ത്രീകളോട് നിസ്ക‌ാരം കൊണ്ടുള്ള നിർബ്ബന്ധ ബാദ്ധ്യതയില്ല. ഇക്കാര്യത്തിൽ നമ്മുടെ മദ്ഹബിൽ അഭിപ്രായ വ്യത്യാസമില്ല. (ശർഹുൽ മുഹദ്ദബ് 5-166, തുഹ്ഫ: ശർവാനി 3-148).        *ഒരാണിന്റെ-അത് കുട്ടിയാണെങ്കിലും- നിസ്‌കാരം കൊണ്ട് നിർബ്ബന്ധ ബാദ്ധ്യത വീടും. കുട്ടിയുടെ നിസ്ക‌ാരം സുന്നത്തായിട്ടാണ് സംഭവിക്കുന്നതെങ്കിലും ഫർളിൻ്റെ കാര്യത്തിൽ അതു മതിയാകുന്നതാണ്.* സ്ത്രീകൾ മാത്രമോ അല്ലെങ്കിൽ ആൺകുട്...

പഴമക്കാരുടെ രീതികൾ; സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടവ - 2

പഴമക്കാരുടെ രീതികൾ;  സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടവ (ഭാഗം -2 ) ✍️  അഷ്റഫ് സഖാഫി പളളിപ്പുറം .  ________________________ നാദാപുരം ജുമുഅത് പള്ളിയിൽ റമളാനിലെ തറാവീഹ് നിസ്കാര ശേഷം വിത്റ് നിസ്കരിക്കും ജമാഅതായിട്ട്. പക്ഷെ, സാധാരണ നമ്മുടെ നാടുകളിലുള്ള പോലെയല്ല. മഗ്‌രിബ് നിസ്കരിക്കും പോലെ ഒന്നിച്ച് മൂന്നു റക്അത് നിസ്കരിക്കുന്ന രീതിയിണവിടെ. ഇത് ഹനഫീ മദ്ഹബിലെ രൂപമാണെങ്കിലും ശാഫിഈ മദ്ഹബിൽ ഇത് അനുവദനീയമാണ് എന്നേയുള്ളൂ. ചെയ്യാതിരിക്കാനാണ് നിർദ്ദേശം. മറ്റു മദ്ഹബിലെ രീതിയും കൂടി പരിഗണിച്ച് ചെയ്യാനാണ് ശാഫിഈ മദ്ഹബിലെ പൊതുവെയുള്ള ഉത്തമ രീതി. അത് കൊണ്ടാണ് വുളൂവിൽ ബിസ്മി ചൊല്ലാനും തല നാലിലൊരു ഭാഗം തടയാനും അവയവങ്ങൾ ഉരച്ചു കഴുകാനും പ്രത്യേകം ശ്രദ്ധിപ്പിച്ചത്. ഇതെല്ലാം നിർബന്ധമാണെന്ന് പറയുന്ന മദ്ഹബുകാരുണ്ട്. അവരുടെ വീക്ഷണ പ്രകാരവും നമ്മുടെ വുളൂ സാധുവാകട്ടെ എന്ന് വെച്ചാണ് അത്തരം കാര്യങ്ങൾ പ്രത്യേകം ചെയ്യണമെന്ന് ഇമാമുകൾ പറഞ്ഞത്. തിരുനബി(സ്വ) തങ്ങൾ അഞ്ച് സമയങ്ങളിലെ ഫർളു നിസ്കാരങ്ങൾ ജമാഅതായിട്ടല്ലാതെ നിസ്കരിച്ചിട്ടേയില്ല. ഇത് തെളിവ് പിടിച്ച് ചില ഇമാമുകൾ പ്രസ്തുത നിസ്കാരങ്ങൾ സ്വഹീഹാവാൻ ജമാഅത് നിബന്ധ...

പഴമക്കാരുടെ രീതികൾ; സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടവ

പഴമക്കാരുടെ രീതികൾ;  സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടവ ✍️  അഷ്റഫ് സഖാഫി പളളിപ്പുറം .  ________________________ കുഞ്ഞിപ്പോക്കു മുസ്‌ലിയാരെക്കുറിച്ച് കഴിഞ്ഞ ദിവസം എഴുതിയിരുന്നു. സ്വദഖതുല്ലാഹ് ഉസ്താദിൻ്റെ മൂത്താപ്പയായിരുന്നു അദ്ദേഹം. അവരുടെ നാടായ വടക്കേമണ്ണയിൽ ജുമുഅഃക്ക് സമയമാകും മുമ്പേ പള്ളിയിൽ നിന്നും ഒരു ബാങ്ക് വിളിക്കുന്ന വഴക്കമുണ്ട്. കുഞ്ഞിപ്പോക്കു മുസ്‌ലിയാരുടെ കാലത്തെല്ലാം ഇത് നിരാക്ഷേപം നടന്നു വരുന്നതാണ്. എൻ്റെ നാട്ടിലും പരിസരത്തുള്ള ചിലയിടങ്ങളിലെല്ലാം ഈ സമയത്ത് സൂറതുൽ ജുമുഅഃ പാരായണം ചെയ്യുന്ന രീതിയാണ്. പാടങ്ങളിലും മറ്റും ജോലിക്ക് പോകുന്നവരെ ജുമുഅഃക്ക് സമയം അടുത്തിട്ടുണ്ടെന്ന് അറിയിക്കാനായിരിക്കും ഇത്. സമയം നോക്കാൻ വാച്ച് എല്ലാവരുടെ കൈയിലും അന്നുണ്ടാവില്ലല്ലോ. എന്നാൽ, ഇങ്ങനെ ജുമുഅഃക്ക് മുമ്പുള്ള ബാങ്കിനെ പറ്റി നമ്മുടെ കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ പരാമർശമുണ്ട്.  ശാഫിഈ മദ്ഹബിൽ ഇത് സുന്നതില്ലെന്നതാണ് പ്രബലം. അങ്ങനെയാവാം എന്ന് അപ്രബലമായ ഒരു വീക്ഷണവും ഉണ്ട്. എന്നല്ല, ഹമ്പലീ മദ്ഹബിൽ ളുഹ്റിൻ്റെ മുമ്പ് തന്നെ ജുമുഅഃക്ക് സമയമായി എന്നതാണ്. സൗദിയിൽ നേരത്തെ ബാങ്ക് വിളിക്കുന്നത് ഇ...

കരിമ്പനക്കൽ കുഞ്ഞിപ്പോക്കർ മുസ്‌ലിയാർ(ഖു:സി) - 1

കരിമ്പനക്കൽ കുഞ്ഞിപ്പോക്കു മുസ്‌ലിയാർ(ഖു:സി) ✍️  അഷ്റഫ് സഖാഫി പളളിപ്പുറം .  ________________________ ബഹുമാനപ്പട്ട സ്വദഖതുല്ലാഹ് ഉസ്താദിൻ്റെ മൂത്താപ്പ(ഉപ്പയുടെ ജ്യേഷ്ഠൻ)യാണ് കുഞ്ഞിപ്പോക്കു മുസ്‌ലിയാർ. മലപ്പുറം ജില്ലയിലെ വടക്കേമണ്ണയാണ് നാട്. അവരും ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ ഉപ്പയായ ഹസൻ മുസ്‌ലിയാരും ചില മസ്അലഃകളിൽ അഭിപ്രായ വ്യത്യാസമുണ്ടാവുകയും ഇതേ തുടർന്ന് വിമർശിച്ചു കൊണ്ടുള്ള ചെറു രിസാലഃകൾ പരസ്പരം രചിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ അഭിപ്രായ വ്യത്യാസം മുതലെടുത്ത്, ഹസൻ മുസ്‌ലിയാരോട് വിയോജിപ്പുള്ള ചിലർ ചാപ്പനങ്ങാടിയിൽ നിന്നും കുഞ്ഞിപ്പോക്കു മുസ്‌ലിയാരുടെ അടുത്തെത്തി. ചാപ്പനങ്ങാടിയിൽ വന്ന് ഹസൻ മുസ്‌ലിയാർക്കെതിരിൽ ഒരു വഅള് പറയണമെന്നായിരുന്നു അവരുടെ ആവശ്യം. ഈ ക്ഷണം സ്വീകരിച്ചു കൊണ്ട് കുഞ്ഞിപ്പോക്കു മുസ്‌ലിയാർ ചാപ്പനങ്ങാടിയിലെത്തി. വേദിയിൽ കയറി പ്രസംഗം തുടങ്ങി: "ചാപ്പനങ്ങാടിക്കാരേ, നിങ്ങൾ കള്ള് കുടിക്കണേ.. പെണ്ണ് പിടിക്കണേ.. വ്യഭിചരിച്ചോളൂ..." ഇതെന്ത് കഥ ! തെറ്റുകൾ ചെയ്യാൻ ആഹ്വാനം ചെയ്തുള്ള പ്രസംഗം! സംഘാടകർ ഞെട്ടി. ഉടനെ മഹാനോട് അവർ അപേക്ഷിച്ചു:  " പരിപാടി കൊളമാക്കരുത്., ...

لِكُلّ مَقَالٍ رِجَالٌ، ولِكُلّ رِجَالٍ مَقَالٌ

ഠ - لِكُلّ مَقَالٍ رِجَالٌ، ولِكُلّ رِجَالٍ مَقَالٌ   🌻☘️🌺🌷🏵️🌾🌸🍃🌿🌱☘️🌺🌴  ഉബൈദുല്ലാഹ് ബ്നു അംറ്(റ) പറയുന്നു: ഞങ്ങൾ الأعمش (رضي الله عنه) വിൻ്റെ അരികിൽ ഇരിക്കുന്ന സന്ദർഭം. അദ്ദേഹം, ഇമാം അബൂ ഹനീഫഃ(റ)വിനോട് ചില മസ്അലഃകൾ ചോദിക്കുന്നതായി കണ്ടു. ഇമാം അതിന് മറുപടി കൊടുക്കുകയും ചെയ്യുന്നുണ്ട്. അപ്പോൾ الأعمش (റ) ചോദിക്കുന്നു:  " ഇതെവിടുന്ന് കിട്ടി ? " ഇമാം അബൂ ഹനീഫഃ(റ): "ഇബ്റാഹീം(റ), ശഅബീ(റ) എന്നവരിൽ നിന്നും ഇന്നാലിന്ന ഹദീസുകൾ താങ്കൾ തന്നെയല്ലേ എനിക്ക് ഉദ്ധരിച്ച് തന്നത്. അതിൽ നിന്ന് തന്നെ.." അതായത് അവർക്കറിയാവുന്ന ഹദീസിൽ നിന്ന് തന്നെ മസ്അലഃകൾ കണ്ടെത്താൻ ഇമാം അബൂ ഹനീഫഃ(റ)വിനേ കഴിഞ്ഞുള്ളൂ.  അബൂ ഹനീഫഃ(റ)യുടെ വാക്കിന് الأعمش (റ) കൊടുത്ത ഒരു മറുപടിയുണ്ട്. വളരെ പ്രസിദ്ധമാണത്: " يا معشر الفقهاء أنتم الأطباء ونحن الصيادلة " " ഫുഖഹാക്കളേ, നിങ്ങളാണ് വൈദ്യന്മാർ, നമുക്ക് മരുന്നെടുത്ത് തരാനേ കഴിയുകയുള്ളൂ.."   രോഗം നിർണ്ണയിക്കാനും അതിന് പ്രതിവിധി പറയാനും വൈദ്യന്മാർക്കേ കഴിയൂ, അവർ പറയുന്ന മരുന്ന് ഇന്നതാണെന്ന് പറയാൻ ഫാർമസിസ്റ്റിനും. അല്ലാതെ അവർക്ക് ചികിത്സിക്കാന...

ഖിമാർ - خمار - ലെ തർക്കം; അല്ലാമഃ ജാതിയേരിക്കാരനും അല്ലാമഃ തറക്കണ്ടി ഓറും.

ഖിമാർ - خمار - ലെ തർക്കം;               അല്ലാമഃ ജാതിയേരിക്കാരനും അല്ലാമഃ തറക്കണ്ടി ഓറും.  🌻☘️🌺🌷🏵️🌾🌸🍃🌿🌱☘️🌺🌴 ജീവിച്ചിരിക്കുമ്പോൾ അനുവദനീയമായ വസ്ത്രം കൊണ്ടെല്ലാം കഫൻ ചെയ്യാം. ഉത്തമം പഴയ കോട്ടൺ വെള്ളത്തുണിയാണ്. ഏറ്റവും ചുരുങ്ങിയത് ശരീരം മുഴുവൻ മറയുന്ന ഒരു തുണി നിർബന്ധം.  ഔറത് മാത്രം മറച്ചാൽ പോരാ. മയ്യിത് പുരുഷനാണെങ്കിൽ മൂന്ന് തുണികൾ കൊണ്ട് കഫൻ ചെയ്യുന്നതാണ് ഏറ്റവും ശ്രേഷ്ടം. ഓരോന്നു കൊണ്ടും പ്രത്യേകം പൊതിയാൻ ശ്രദ്ധിക്കണം. മൂന്ന് തുണികളും ഒന്നിന് മുകളിൽ മറ്റൊന്നായി അടുക്കി വെച്ച് ഓരോന്നും വലത്തോട്ടും പിന്നെ ഇടത്തോട്ടുമായി മടക്കിയാൽ മതി. അല്ലാതെ ഒറ്റയടിക്ക് മതിയാക്കരുത്. ഈ മൂന്ന് തുണികൾക്ക് മുമ്പായി ഒരു തലപ്പാവും ഖമീസ്വും ആവാമെങ്കിലും ഉത്തമമല്ല. അങ്ങനെ വരുമ്പോൾ അത് നാലാമതും അഞ്ചാമതും ആയി മാറും. അധികപ്പറ്റാണത്. ഇനി ആറാമതൊന്ന് കറാഹതുമാണ്. മയ്യിത് സ്ത്രീയാണെങ്കിൽ അഞ്ച് തുണികൾ വരെ ആവാം. ഒന്ന് അരയുടുപ്പ്, മറ്റൊന്ന് മുഖമക്കന, പിന്നെ ഒരു ഖമീസ്വും. ശേഷം രണ്ട് തുണികളിലായി പുരുഷനെ പൊതിയും പോലെ ശരീരമാസകലം പൊതിയുക. ആറാമതൊന്ന് ഇവിടെയും കറാഹതാണ്....