Posts

'ഇവിടെ പരസ്യം പതിക്കരുത് !'

'ഇവിടെ പരസ്യം പതിക്കരുത് !' 🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴 വൈറ്റ് വാഷ് ചെയ്ത ഒരു ക്ലീൻ മതിലിൽ അങ്ങിങ്ങായി എഴുതി വെച്ചിരിക്കുന്നു -'ഇവിടെ പരസ്യം പതിക്കരുതെ'ന്ന്. ഇത് കണ്ട് കൂടെയുള്ളവൻ ഒരുവേള ഊറിച്ചിരിച്ചു. എന്താണിത്ര ചിരിക്കാനെന്ന് ആശ്ചര്യത്തോടെ ചോദിച്ചപ്പോ അവൻ പറയാ: 'അതും ഒരു പരസ്യമല്ലേ..' എന്ന്. എന്തു ചെയ്യാനാ, ഒന്ന് കൊടുക്കാൻ തോന്നി. ഡോ, അതല്ലാത്ത മറ്റു പരസ്യങ്ങൾ പാടില്ലെന്നാണ്, ഇതാർക്കാണ് അറിയാൻ പാടില്ലാത്തത് ! ഈ കൂടെയുള്ളവൻ അൽപം പിശകാണ്. അവനെക്കുറിച്ച് അവസാനം പറയണ്ട്. അവിടെയാണ് ഇതിൻ്റെ ട്വിസ്റ്റും. 'കുല്ല്' - كُلّ - എന്ന അറബ് ശബ്ദത്തിന് 'എല്ലാം' എന്ന് പരിഭാഷപ്പെടുത്താമെങ്കിലും, അങ്ങനെയങ്ങ് പറ്റില്ല. ചില സംഗതികൾ അവിടെ കിടപ്പുണ്ട്. എന്താണിപ്പോ ഇതിലിത്ര പഠിക്കാനെന്ന് ചിന്തിക്കണ്ട. വഴിയെ തിരിയും. ആയതുകളിലെയും ഹദീസുകളിലെയും ചില പരാമർശങ്ങൾ നോക്കാം: { تُدَمِّرُ كُلَّ شَیۡءِۭ بِأَمۡرِ رَبِّهَا فَأَصۡبَحُوا۟ لَا یُرَىٰۤ إِلَّا مَسَـٰكِنُهُمۡۚ } [الأحقاف- ٢٥] "റബ്ബിൻ്റെ കൽപന പ്രകാരം, ആദ് സമൂഹത്തെ - അവരുടെ മുഴുവൻ സ്വത്തുക്കളെയും, നശിപ്പിച്ചു കളഞ്ഞു.

അത്യുത്തമരായ അടിമ

അത്യുത്തമരായ അടിമ 🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴 ഈ പ്രപഞ്ചലോകവും അതിലെ സർവ്വതും, ഇനി അതിനുമപ്പുറത്ത് എന്തെല്ലാമുണ്ടോ, അവ മുഴുക്കെയും - ഇല്ലായ്മയിൽ നിന്നും ഉണ്ടാക്കി, സദാ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന സർവ്വാധിപനാണ് - الله - سبحانه وتعالى. മനുഷ്യരായ നാമെല്ലാം അവൻ്റെ സൃഷ്ടികളാണ്, യഥാർത്ഥ അടിമകളാണ്. അവൻ കൽപിച്ചതെന്തോ, അത് അക്ഷരംപ്രതി അനുസരിക്കേണ്ടവർ. അവനിലേക്ക് എല്ലാം സമർപ്പിക്കേണ്ടവർ. ഈ സ്വഭാവം പരിപൂർണ്ണമാവുക ഏറ്റവും ഉത്തമരായ സൃഷ്ടിക്കാണ്, അതെ - മുത്ത്നബി മുഹമ്മദ് മുസ്ത്വഫാ(സ്വ) തങ്ങൾക്കാണ്. ആ പരിപൂർണ്ണ അടിമയാവുക എന്നതാണ് അവിടുത്തെ ഏറ്റവും വലിയ വിശേഷണവും. പരിശുദ്ധ ഖുർആനും തിരുവാക്യവും ഇത് പറഞ്ഞു തരുന്നുണ്ട്. നോക്കാം: (أنا سَيِّدُ ولَدِ آدَمَ يَومَ القِيامَةِ، وأَوَّلُ مَن يَنْشَقُّ عنْه القَبْرُ، وأَوَّلُ شافِعٍ وأَوَّلُ مُشَفَّعٍ.) رواه مسلم(٢٢٧٨) عن أبي هريرة - رض-  "അന്ത്യദിനത്തിലെ മാനവകുലത്തിൻ്റെ മുഴുവൻ ആലംഭവും അവലംഭവും, ആദ്യമായി ഖബറിൽ നിന്ന് പുറത്ത് വരുന്നവരും, ആദ്യമായി ശഫാഅത് ചെയ്യുന്നവരും, ആദ്യമായി ശഫാഅത് സ്വീകരിക്കപ്പെടുന്നവരും - ഞാനാണ്.."  ഒരു സമുദായത്തിന് വേണ്ടതെല്ലാം

ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്.

ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്. 🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴 തിരുനബി(സ്വ) തങ്ങളുടെ പിറവി കൊണ്ട് അനുഗ്രഹീതമായ രാവാണ് വരുന്നത്. അന്നേ ദിവസം ഇബാദതുകൾ കൊണ്ട് സജീവമാക്കണമെന്നും ചീത്തകളിൽ നിന്ന് വിട്ടു നിൽക്കാനും മഹാന്മാർ പറഞ്ഞിട്ടുണ്ട്. ഇബ്നു ഹജർ അൽ ഹൈതമി(റ) പറയുന്നു: ولَقَدْ رَأَيْتُ مِنَ المُوَفِّقِينَ مَنْ يَتَحَرَّى في لَيلةِ المَوْلِد الشريف إِكْثَارَ الصَّدَقَةِ وإِخْفَاءَهَا بِحَسَبِ جُهْدِهِ، مَعَ إِحْيَاءِ تلك الليلةِ بِشُهُودِ کمالِهِ ﷺ بِقَلْبِهِ، وَمَا امْتَنَّ اللَّهُ بِوُجُودِهِ على الْعَالَمِ ، مَعَ إِكْثَارِ الصلاة والسلام . عليه بِلِسَانِهِ، ثُمَّ التَّضَرُّع إلى الله - سبحانه وتعالى أَنْ يَكُونَ مِنْ هُدَاةِ أُمَّتِهِ الْعَامِلِينَ بِكِتَابِ اللهِ وسُنَّتِه، فهذا مِنْ سُنَنِ العُلَماءِ العاملين، والأولياء والصالحين. اه‍  (النعمة الكبرى) "രഹസ്യ സ്വദഖകൾ, സ്വലാതുകൾ, സലാമുകൾ, തിരുനബി(സ്വ) തങ്ങളെ പൂർണ്ണമായും ഖൽബിൽ നിറക്കുക, തങ്ങളിലൂടെ ലോകമാനം ലഭിച്ച റബ്ബിൻ്റെ നിഅ്മതിനെ ഓർക്കുക, അവനിലേക്ക് കൂടുതൽ വിനയാന്വിതനാവുക തുടങ്ങിയ കാര്യങ്ങളാൽ പ്രസ്തുത രാത്രി ധന്യമാക്കുന്നത് മുവഫ്

സൽസ്വഭാവം

📝   സൽസ്വഭാവം - أسوة حسنة  🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴 തിരുനബി(സ്വ) തങ്ങളും സ്വഹാബതും ഒരു യാത്രയിലായിരിക്കെ, നിസ്കാരത്തിന് സമയമായി. ഒട്ടകപ്പുറത്ത് നിന്നും ഇറങ്ങിയ തങ്ങൾ കുറച്ചു മുന്നോട്ടു നീങ്ങുകയും ഉടനെ തിരിച്ചു വരികയും ചെയ്തു. ഇതു കണ്ട സ്വഹാബത് കാര്യമന്വേഷിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു:  " എൻ്റെ ഒട്ടകത്തെ കെട്ടിയിടട്ടെ.." സ്വഹാബഃ: "അത് ഞങ്ങൾ ചെയ്തോളാം നബിയേ.." അതിന് തിരുനബി(സ്വ) തങ്ങൾ പ്രതിവചിച്ചത് ഇങ്ങനെയായിരുന്നു: "لا يستعين احدكم للناس ولو في قضمة من سواك" " ഒരാളോടും നിങ്ങൾ സഹായം ചോദിച്ചു വാങ്ങരുത്. 'സിവാക്കി'ൻ്റെ കഷ്ണമാണെങ്കിൽ പോലും " ബ്രഷ് ചെയ്യാൻ പഴയ കാലത്ത് ഉപയോഗിക്കുന്ന ചെറിയ മരക്കഷ്ണമാണ് 'സിവാക്'. വളരെ നിസാരമായ, മറ്റുള്ളവർക്ക് മെയ്യനങ്ങാതെ ചെയ്യാൻ പറ്റുന്ന കാര്യം പോലും ചോദിക്കരുത്. സ്വന്തം സാധിക്കുമെങ്കിൽ മറ്റുള്ളവരെ കൂട്ടുപിടിക്കൽ മോശമായിട്ടാണ് തിരുനബി(സ്വ) ഇതിലൂടെ പഠിപ്പിക്കുന്നത്.  ﻭﻛﺎﻥ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻲ ﺳﻔﺮ ﻓﻨﺰﻝ ﻟﻠﺼﻼﺓ ﻓﺘﻘﺪﻡ ﺇﻟﻰ ﻣﺼﻼﻩ ﺛﻢ ﻛﺮ ﺭاﺟﻌﺎ ﻓﻘﻴﻞ ﻳﺎ ﺭﺳﻮﻝ اﻟﻠﻪ ﺃﻳﻦ ﺗﺮﻳﺪ ﻗﺎﻝ ﺃﻋﻘﻞ ﻧﺎﻗﺘﻲ ﻗﺎﻟﻮا ﻧﺤﻦ ﻧﻜﻔﻴﻚ ﻧﺤﻦ ﻧﻌﻘ

മുത്ത് നബി(സ്വ)യോട് ചോദിച്ചു കൂടെന്നോ !

മുത്ത് നബി(സ്വ)യോട് ചോദിച്ചു കൂടെന്നോ ! لك أشكو يا سيدي خير النبي   🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴 തിരുനബി(സ്വ) തങ്ങൾ എല്ലാത്തിലുമെന്ന പോലെ സ്വഭാവ മഹിമയിൽ ഉത്തമ മാതൃകയായിരുന്നു. ചോദിച്ചു വരുന്നവരെ വെറുതെ തിരിച്ചയക്കാറുണ്ടായിരുന്നില്ല. ഖുർആനിൽ ഇങ്ങനെ നിർദ്ദേശിക്കപ്പെട്ടിട്ടുമുണ്ട്. { وَأَمَّا ٱلسَّاۤىِٕلَ فَلَا تَنۡهَرۡ } [الاضحى: ١٠] ചോദിക്കുന്നവൻ, ഒരു കുതിരപ്പുറത്ത് വന്നവനാണെങ്കിലും (എത്ര പണക്കാരനാണെങ്കിലും) - കൊടുത്തേക്ക്. ചോദിച്ചില്ലെ, ഇനി വെറുതെയാക്കല്ല. അതാണ് മാന്യത. ഒരു ഹദീസിൽ ഇങ്ങനെ കാണാം: أَعْطُوا السَّائِلَ وَإِنْ جَاءَ عَلَى فَرَسٍ- (رواه الإمام مالك رحمه الله تعالى في الموطأ) നിർബന്ധ ബാധ്യതയല്ലെങ്കിലും സൽസ്വഭാവവും മാന്യതയും അതാണ്. എന്നാൽ, സാന്ദർഭികമായി പറയട്ടെ, ഒരു നാട്ടിൽ ഭക്ഷണം - വസ്ത്രം - പാർപ്പിടം തുടങ്ങിയ മൗലികമായ കാര്യങ്ങൾക്ക് വല്ലവനും കഷ്ടത അനുഭവിക്കുന്നുവെങ്കിൽ  ധനികർക്ക് അത് തീർത്തു കൊടുക്കൽ നിർബന്ധ ബാധ്യത - فرض كفاية - ആയിട്ടാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അവർ ധനികനോട് ചോദിച്ചാൽ, ആവശ്യം നിറവേറ്റൽ فرض عين ആയി മാറി. 'മറ്റവനോട് ചോദിച്ചോ' എന്ന് പറയാൻ പോലും പറ്റില്

ബുർദഃയിലൂടെ

 ബുർദഃയിലൂടെ  🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴 തിരുനബി(സ്വ) തങ്ങളെ വർണ്ണിക്കുന്ന സ്നേഹ കാവ്യമാണിത്. രചയിതാവ് ഇമാം ബൂസ്വീരി(റ). ഓറുടെ ഹള്റതിലാണിപ്പോൾ. ബറകത് മാത്രം പ്രതീക്ഷിച്ച് ചിലത് കുറിക്കാം. അവരുടെ മദദിന് ഇത് കാരണമാക്കണേ റബ്ബേ. - ആമീൻ. അറബി സാഹിത്യത്തിൽ കവിതകളുടെ ആദ്യ വരികളിൽ തന്നെ, എന്ത് വിഷയത്തിലാണോ കവിതയുള്ളത് - അതിലേക്ക് സൂചിപ്പിച്ചു കൊണ്ടുള്ള പദപ്രയോഗങ്ങൾ കാണാം. ആ വരിയുടെ ഉദ്ദേശ്യാർത്ഥം വേറെയാണെങ്കിലും വിഷയത്തിലേക്കുള്ള സൂചനകൾ നൽകും. ഇത് ഗ്രന്ഥങ്ങളുടെ തുടക്കത്തിലും കാണാം. ഇതിന് براعة الاستهلال എന്നാണ് പറയുക. ബുർദഃയുടെ തുടക്കം സ്നേഹം കൊണ്ട് മനസ്സ് തകർന്ന, പ്രേമഭാജനത്തെ പുൽകാൻ കഴിയാത്ത മനോവിഷമം അനുഭവിക്കുന്ന ഒരു കാമുകനെ അവതരിപ്പിക്കുന്നത് മേൽ പറഞ്ഞ സാഹിത്യരീതിയാണ്. ഒന്നാമത്തെ 'ഫസ്വ് ൽ' മുഴുവൻ ഇതാണ്. പക്ഷേ, ഇവിടുത്തെ സ്നേഹം തിരുസ്നേഹമാണെന്ന് മാത്രം. മദ്ഹ് കാവ്യങ്ങളിൽ غزل എന്ന ഒരു രീതിയുമുണ്ട്. ആരംഭത്തിൽ കാമുകനെയോ കാമുകിയെയോ രണ്ട് പേർക്കും ഒരുമിച്ചുള്ള വിശേഷണങ്ങളോ മഹബ്ബതിൻ്റെ കാരണങ്ങളോ വർണ്ണിക്കുന്ന നാല് രൂപങ്ങളിൽ ഇതുണ്ടാകും. തിരുമേനി(സ്വ) തങ്ങളും സ്വഹാബതും ചുറ്റി നടന്ന മദീനയി

തിരുനബി(സ്വ) തങ്ങളെ അവർക്ക് അറിയില്ലെന്നോ !

തിരുനബി(സ്വ) തങ്ങളെ അവർക്ക് അറിയില്ലെന്നോ ! 🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴 അൽ ഹാഫിള് അബ്ദുൽ ഗനിയ്യ് അൽ മഖ്ദിസീ(റ)യും തൻ്റെ ഭൃത്യനും ഒരു യാത്ര ചെയ്തു കൊണ്ടിരിക്കുന്നു. ഇരുവരും പുഴയോരത്തുള്ള ഒരു സത്രത്തിനടുത്തെത്തി. കുറച്ച് വിശ്രമിച്ച ശേഷം യാത്ര തുടരാമെന്ന് തീരുമാനിക്കുന്നു. മഹാൻ പുഴയോരത്ത് ഇരിക്കുകയും ഭൃത്യൻ സത്രത്തിൽ ചെന്ന് അൽപം ഭക്ഷണം ചോദിക്കാൻ പോവുകയും ചെയ്യുന്നു. വാതിൽ മുട്ടി. ഒരു പുരോഹിതൻ വാതിൽ തുറന്നു. ഭൃത്യനെ കണ്ടപാടെ അയാൾ ചോദിച്ചു: " ഏത് മതക്കാരനാണ് താങ്കൾ ?"   "ഇസ്‌ലാം..." " ആരെയാണ് താങ്കൾ പിന്തുടരുന്നത് ?" "മുഹമ്മദ് റസൂലുള്ളാഹി(സ്വ)യെ.." " ആരാണദ്ദേഹം ? കുടുംബത്തെക്കുറിച്ചും മറ്റു കാര്യങ്ങളും ഒന്ന് പറഞ്ഞ് തരൂ..." പക്ഷേ, ഭൃത്യന് തൃപ്തികരമായ മറുപടി നൽകാൻ കഴിഞ്ഞില്ല. അപ്പോൾ പുരോഹിതൻ പറഞ്ഞു: "സ്വന്തം മാർഗ്ഗദർശിയെപ്പറ്റി വേണ്ടത്ര വിവരമില്ലാത്ത നിങ്ങൾക്ക് ഇവിടെ സൗകര്യം ചെയ്യാൻ ഞാൻ ഒരുക്കമല്ല.." ഭൃത്യൻ ശൈഖിൻ്റെയരികിലേക്ക് മടങ്ങി. ഉണ്ടായ സംഭവം പറഞ്ഞു. അങ്ങനെ ശൈഖ് തിരുനബി(സ്വ) തങ്ങളെ കുറച്ച് ഹൃസ്വമായി വിവരിച്ച് കൊടുത്തു. ഭൃത്യൻ